മാവേലിക്കര, തഴക്കരപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കുനേരേ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാർഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്. കുന്നം മലയിൽ സലിൽ വിലാസിൽ സാം തോമസ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണിയുയർത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പോർട്ടലിൽ ഹരിത കർമ സേനാംഗങ്ങൾ പരാതി നൽകി.

സേനാംഗങ്ങൾ ഇയാളുടെ വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇയാളുടെ വീടിനു പുറത്ത് മതിലരികിൽ സുരക്ഷിതമായി ചാക്കിലാക്കി വച്ചശേഷം മറ്റിടങ്ങളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കാൻ പോയി. ഇവർ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജംഷനിൽ കൊണ്ടു പോയി റോഡരികിൽ ഉപേക്ഷിച്ചു. ശേഖരിച്ചുവച്ച മാലിന്യം എടുക്കാൻ, ഉച്ചക്കുശേഷം എത്തിയ സ്ത്രീകൾ സാമിനോടു പ്ലാസ്റ്റിക് എവിടെയെന്നു ചോദിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്നു പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കയ്യേറ്റത്തിനു മുതിർന്നപ്പോൾ പിന്തിരിഞ്ഞ് ഓടിയതു കൊണ്ടാണു ദേഹോപദ്രവത്തിൽ നിന്നു രക്ഷപ്പെട്ടതെന്നു പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ മാവേലിക്കര പൊലീസിൽ പരാതി നൽകി. എന്നാൽ ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയശേഷം സാമിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം ഉണ്ട്. അതിക്രമത്തിൽ ഹരിതകർമ സേന മാവേലിക്കര ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക