വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത കുട്ടികള്‍ പോലും എ പ്ലസ് നേടുന്നെന്നായിരുന്നു വിമര്‍ശനം.

എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ തയാറാക്കുന്നതിനായി കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകരുടെ ശില്‍പശാലയില്‍ വച്ച്‌ നടത്തിയ പരാമര്‍ശത്തിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കേരളത്തില്‍ നിലവില്‍ 69,000ല്‍ അധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്ബോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്ബറും കൂട്ടിവായിക്കാന്‍ അറിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്ബത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വെറുതെ നല്‍കരുതെന്ന് അദ്ദേഹം അധ്യാപകരോട് പറയുന്നതായി ശബ്ദരേഖയില്‍ വ്യക്തമാണ്. എ പ്ലസും, എ ഗ്രേഡും നിസാരമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്.

സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോള്‍ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികള്‍ വളരെ പിന്നിലാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക