ലഹരി കടത്ത് സംഘത്തിലേയ്‌ക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഇയാളുമായി നേരത്തെ യുവതി സൗഹൃത്തിലായിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ഇയാളുടെ ലഹരി കടത്ത് സംഘത്തിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ യുവതി കോഴിക്കോട് സിറ്റി പോലീസ് ഓഫീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

യുവതി നേരത്തെ സലീമുമായി സൗഹൃദത്തിലായിരുന്നു. ലഹരിക്കേസില്‍ പെട്ടതോടെയാണ് യുവതി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചത്. 2018 ല്‍ ബിസിനസ് നടത്താനെന്ന വ്യാജേന കോയമ്ബത്തൂരില്‍ നിന്നും വസ്ത്രം വാങ്ങി ഇരുവരും ട്രെയിനില്‍ മടങ്ങുമ്ബോള്‍ കോഴിക്കോട് വെച്ച്‌ യുവതി എക്സൈസിന്റെ പിടിയിലായി. വസ്ത്രമടങ്ങിയ ബാഗില്‍ നിന്നും എക്സൈസ് കഞ്ചാവ് കണ്ടെടുത്തതോടെ യുവതി ജയിലില്‍ പോവുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് സലീം ഒളിവില്‍ പോവുകയായിരുന്നു. തന്നെ സലിം ലഹരിക്കടത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്ന് യുവതി പറയുന്നു. ജയില്‍ മോചിതയായ ശേഷം ഇയാള്‍ തന്നെ ലഹരിക്കടത്തിന് വിളിക്കുകയാണെന്നും യുവതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘത്തിലേയ്‌ക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയക്കുകയും സുഹൃത്തിനെ നഗ്നനാക്കി ദൃശ്യങ്ങള്‍ അയച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ യുവതിയുടെ കുടുംബത്തെയും ഇത്തരത്തില്‍ ചിത്രീകരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. യുവതി വഴങ്ങാതെ വന്നതോടെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സലീം മാസങ്ങള്‍ക്ക് മുമ്ബ് ഒളവണ്ണയിലുള്ള വീട്ടിലെത്തി ആക്രമണം നടത്തിയെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തതെന്ന് യുവതി പറയുന്നു. അതിന് ശേഷവും പല വട്ടം ഇയാളുടെ ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക