കോണ്‍ഗ്രസ് രാജ്യത്തെ വൻ ശക്തിയായി മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോണ്‍ഗ്രസിന് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിലേക്ക് തിരികെ വരാനായി. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വര്‍ധിച്ചെന്നും തങ്ങള്‍ പറഞ്ഞു.
കെ.പി.സി.സി കോഴിക്കോട് സംഘടിപ്പിച്ച ജനസദസ്സ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസംഗം മാത്രം പോരാ, പ്രവര്‍ത്തനവും വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ തനിക്ക് ഓര്‍മിപ്പിക്കാനുള്ളതെന്ന് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് വിവിധ വിഭാഗങ്ങളെ ഒന്നിച്ച് കൊണ്ടുപോയി. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് ഭരണം നടത്താനാകുമെന്ന് കോണ്‍ഗ്രസ് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍, ഹരിയാന സംഭവങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം. സമാധാനവും ശാന്തിയുമായണ് വേണ്ടത്. എല്ലാ മതങ്ങളും ഇത് തന്നെയാണ് മുന്നോട്ടുവെക്കുന്നത്. നന്മക്കെതിരെയുള്ള ശക്തികള്‍ക്കെതിരെ സംഘടിക്കണം. ഇന്ത്യയുടെ പാരമ്ബര്യം, മതേതരത്വം എല്ലാം നിലനില്‍ക്കണം. അക്രമവും അനീതിയും ചെറുക്കാൻ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. എക സിവില്‍കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും തങ്ങള്‍ പറഞ്ഞു.