വീട്ടമ്മയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. തൃശ്ശൂര്‍ ആനക്കല്ല് ഏഴു കമ്ബനി സ്വദേശി തോണിവളപ്പില്‍ വീട്ടില്‍ അഭിലാഷ് (34) നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.ആനക്കല്ല് ജംഗ്ഷനില്‍ ‘കാരമല്‍ വെഡിങ്’ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുകയാണ് അഭിലാഷ്.

മൂന്നു കൊല്ലം മുമ്ബാണ് പരാതിക്കാരിയായ വീട്ടമ്മയുമായി ഇയാള്‍ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം മുതലെടുത്ത പ്രതി, വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം അവരറിയാതെ പകര്‍ത്തുകയായിരുന്നു. അതിനുശേഷം ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ വീട്ടമ്മയെ കഴിഞ്ഞ കുറച്ചുനാളായി പ്രതി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭീഷണി അസഹ്യമായതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിച്ച്‌ നെടുപുഴ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.ഇയാളില്‍ നിന്നും ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക് കളും പെൻഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ഐ.ടി ആക്‌ട് പ്രകാരം ഉള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക