ആശുപത്രിയില്‍ കൊണ്ടുപോകും വഴി തോട്ടപ്പള്ളി പാലത്തില്‍നിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) മരിച്ചത്. നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാൻക്രിയാസ് അസുഖ ബാധിതനായിരുന്നു അഖില്‍. അസുഖം കൂടിയതിനെ തുടര്‍ന്ന് രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അഖിലിനെ കൊണ്ടുപോകും വഴിയാണ് സംഭവം. കാറില്‍ കൊണ്ടുപോകുന്ന വഴി ഡോര്‍ തുറന്ന് തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ നിന്നും അഖില്‍ കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ചെങ്ങന്നൂര്‍ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുത്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group