മുംബൈയിലെ നായർ ആശുപത്രിയിലെ ജീവനക്കാരൻ 15-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. 33-കാരനായ രോഹിത് കിഷോറാണ് മരിച്ചത്. 2015 മുതല്‍ ആശുപത്രപിയില്‍ രജിസ്ട്രേഷൻ അസിസ്റ്റൻഡ് ആയി ജോലി നോക്കുകയായിരുന്നു.

മദ്ധ്യപ്രദേശ് സ്വദേശിയായ രോഹിത് ജോലിക്കും ചികിത്സയ്‌ക്കുമാണ് മുംബൈയിലെത്തിയത്. അഗ്രിപാഡ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മുംബൈ സെൻട്രലിലെ വോക്കാർദ് ആശു‌പത്രിക്ക് എതിർവശത്തുള്ള ടോപസ് പ്ലാസയുടെ ടെറസില്‍ നിന്ന് വൈകിട്ട് 4:30നാണ് ഇയാള്‍ ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ തന്നെയാണ് ഇയാളടക്കമുള്ള നായർ ആശുപത്രിയിലെ ജീവനക്കാർ താമസിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് ചാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രോഹിത് കഴിഞ്ഞ 8 വർഷമായി മാനസികരോഗ്യ ചികിത്സ നടത്തുന്നുണ്ട്‌. ഇയാള്‍ക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക