കൊല്ലം: പതിനഞ്ചുകാരിയെ ലൈംഗികപീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ വിറ്റതിന് അറസ്റ്റിലായ ദമ്ബതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33), ഭാര്യ സ്വീറ്റി (21) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വിഷ്ണു പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഭാര്യയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സ്വീറ്റിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് ഫോണില്‍ റെക്കോഡ് ചെയ്യുകയും ചെയ്തു.
ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിച്ചു. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു. സ്വീറ്റി ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ പങ്കാളിയാകുകയായിരുന്നു.
സ്വീറ്റിയാണ് പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. കൂടാതെ വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുംചെയ്തു. ഇൻസ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
500 മുതല്‍ 2,000 രൂപവരെ ഈടാക്കിയിരുന്നതായും പോലീസ് കണ്ടെത്തി.സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി സഹപാഠിയോട് കഴിഞ്ഞദിവസം പറഞ്ഞു. സഹപാഠി വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകര്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.