കണ്ണൂർ:ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കണമെന്ന ജോത്സ്യന്റെ നിർദേശം സ്വീകരിച്ച വിദ്യാര്ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റതായി പരാതി.കണ്ണൂര് സ്വദേശി മൊബിന് ചന്ദാണ് കണ്ണവം പൊലീസില് പരാതി നല്കിയിരിക്കുന്നത്.വിദേശ ലക്ഷ്മി യന്ത്രം തങ്കഭസ്മം, വ്യാജഗരുഡ രത്നം എന്നിവ നൽകി 1175000 രൂപ വാങ്ങിയതായും പരാതിയില് പറയുന്നുണ്ട്.വീട് നിര്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കാന് മുഹൂര്ത്തം നോക്കാനാണ് മൊബിന് ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്ബിലെ ഇയാളുടെ ജ്യോതിഷാലയത്തില് എത്തുന്നത്. തുടര്ന്നു വാഹനാപകടത്തില് മൊബിന് മരണപ്പെടാന് സാധ്യതയുണ്ടെന്ന് പറഞ്ഞു വാഹനാപകടത്തിന്റെ കാര്യം പറഞ്ഞു ഭാര്യയെയും ബന്ധുക്കളെയും മറ്റും ഭയപ്പെടുത്തി വിശ്വസിപ്പിക്കുകയായിരുന്നു.തുടര്ന്ന് ആദിവാസികളില് നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്ത് എണ്ണം വാങ്ങി വീട്ടില് സൂക്ഷിക്കാന് നിര്ദേശിച്ചു.ഇതിനുപിന്നാലെയാണ് ഭാവിയില് മകന് ഐഎഎസ് പാസ് ആവണമെങ്കില് തങ്ക ഭസ്മം പാലില് കലക്കി കുടിക്കണമെന്ന് ഇയാള് നിര്ദ്ദേശിച്ചതെന്നാണ് പരാതിയില് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക