പത്താം ക്ലാസുകാരി പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെ എസ് ആര്‍ ടി സി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം.അൻപത്തിയഞ്ചു വയസ്സുള്ള വര്‍ക്കല അയിരൂര്‍ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് പ്രകാശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് വഴിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി ഇയാള്‍ സൗഹൃദത്തില്‍ ഏര്‍പ്പെടുന്നത്.ശേഷം പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിടുകയായിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിനോടുവില്‍ എറണാകുളത്തെ ഒരു വാടകവീട്ടില്‍ നിന്നുമാണ് പ്രകാശനും പെണ്‍കുട്ടിയും അറസ്റ്റിലാകുന്നത്.
പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് ചാറ്റുകള്‍ പരിശോധിച്ചായിരുന്നു പ്രകാശനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് മനസ്സിലാക്കിയത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തി ഇരുവരും വാടകയ്ക്ക് വീടെടുത്ത് ഭാര്യ-ഭര്‍ത്താക്കൻമാരെപ്പോലെ താമസിക്കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.പാറശ്ശാല കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ആണ് അറസ്റ്റിലായ പ്രകാശൻ.