കൊച്ചി : വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പനയ്‌ക്കു വച്ചിരിക്കുകയാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ക്രിസ്ത്യൻ സംഘടനയായ കാസ .യുകെയില്‍ യുവതി യുവാക്കള്‍ ക്രിസ്തുമതം ഉപേക്ഷിക്കുന്നു എന്നു വരുത്തി തീര്‍ക്കുവാനായി പള്ളികള്‍ വില്‍ക്കുന്നുണ്ട് എന്നു പറഞ്ഞു വെച്ചത് ആരെയൊക്കെയോ പുളകം കൊള്ളിക്കുവാനാണ് എന്ന് മനസ്സിലായെന്ന് കാസ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പശ്ചിമ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസുകള്‍ കക്കൂസും കാലിത്തൊഴുത്തുകളുമായി മാറ്റിയതെന്തേ കാണാത്തത് എന്തുകൊണ്ടാണെന്നും കാസ ചോദിക്കുന്നു . കമ്മ്യൂണിസം ഉപേക്ഷിച്ച ലോകരാജ്യങ്ങളില്‍ എന്തിന് ഈ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും നിങ്ങളുടെ പാര്‍ട്ടിക്ക് തിരിച്ചു വരുവാൻ ആയിട്ടില്ല ഇനിയൊരിക്കലും ആകുകയും ഇല്ല .
പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ സെക്രട്ടറിക്ക് പോലും സ്വന്തം സ്ഥലത്ത് വോട്ട് ചെയ്യാൻ സ്വന്തം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലാത്ത ദയനീയ അവസ്ഥ മറ്റൊരു പാര്‍ട്ടിക്കും ഇല്ലെന്ന് ഗോവിന്ദൻ മാഷ് മനസ്സിലാക്കുന്നേയില്ല . കൊടികെട്ടിയ പല കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികളും അവസാന കാലം വിശ്വാസത്തിലേക്ക് വന്നു നാമം ജപിച്ചും കൊന്ത ചൊല്ലിയും കാലയവനികക്കുള്ളില്‍ മറഞ്ഞത് നാം കണ്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പശ്ചിമ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസുകള്‍ കക്കൂസും കാലിത്തൊഴുത്തുകളുമായി മാറ്റിയതെന്തേ കാണാത്തത് മാഷേ ???യുകെയില്‍ യുവതി യുവാക്കള്‍ ക്രിസ്തുമതം ഉപേക്ഷിക്കുന്നു എന്നു വരുത്തി തീര്‍ക്കുവാനായി പള്ളികള്‍ വില്‍ക്കുന്നുണ്ട് എന്നു പറഞ്ഞു വെച്ചത് ആരെയൊക്കെയോ പുളകം കൊള്ളിക്കുവാനാണ് എന്ന് മനസ്സിലായി .. മുൻപ് ചാണ്ടിയും ഉമ്മൻ എന്ന സമുദായ ദ്രോഹി ഇതേപോലെ പള്ളികള്‍ ഡാൻസ് ബാറുകള്‍ ആക്കുന്നു എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളുടെ കയ്യടി മേടിക്കാൻ ശ്രമിച്ചിരുന്നു.
ഗോവിന്ദൻ മാഷ് ഒരു ഭാഗം മാത്രമേ കാണുന്നുള്ളൂ , പണ്ടുകാലത്ത് വ്യക്തിഗത സഭകളും അല്ലാതെയുമായി ധാരാളം വെച്ചു കൂട്ടിയ പള്ളികളില്‍ ചിലത് വില്പനയ്‌ക്ക് വെച്ചിരുന്നു എന്നുള്ളത് സത്യം തന്നെയാണ് പക്ഷേ യൂറോപ്പിലെ യുവതി യുവാക്കള്‍ കമ്മ്യൂണിസത്തില്‍ നിന്നും ലിബറുകളില്‍ നിന്നും ഒന്നിന് പത്തായി തിരികെ ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് മാഷിനെപ്പോലുള്ളവര്‍ അറിയുകയില്ല ഇനി അഥവാ അറിഞ്ഞാലും അതൊരിക്കലും ആരോടും മിണ്ടുകയില്ല. … റിബലറിസത്തിന് പ്രാധാന്യം കൊടുത്തതാണ് തൊട്ടപ്പുറത്ത് ഫ്രാൻസ് ഒരാഴ്ചയായി നിന്നു കത്തി കൊണ്ടിരിക്കുന്നത്.
സന്ദേശം സിനിമയില്‍ കോട്ടപ്പള്ളി സഖാവ് പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നുണ്ട് … ആ പോളണ്ടിന്റെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് ഗോവിന്ദൻ സഖാവ് ഒന്ന് അന്വേഷിക്കണം , പോളണ്ട് കമ്യൂണിസം ഉപേക്ഷിച്ച് തിരികെ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നതോടുകൂടി ആ രാജ്യം ഉയര്‍ച്ച പ്രാപിക്കുകയും ശാന്തതയും സമാധാനവും നിലനിര്‍ത്തി കൊണ്ട് പുരോഗതിയിലേക്ക് മുന്നറിക്കൊണ്ടിരിക്കുന്ന യൂറോപ്പ്യൻ രാജ്യങ്ങളില്‍ ഒന്നാമത് എത്തിയിരിക്കുന്നു… കമ്മ്യൂണിസം ഉപേക്ഷിച്ച റഷ്യയുടെ വളര്‍ച്ചയും സഖാവ് ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
പൊളിറ്റിക്കല്‍ ഇസ്ലാമും കമ്മ്യൂണിസവും ഇന്ന് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് , അത് തിരിച്ചറിഞ്ഞ് അഭയാര്‍ത്ഥികളെ പോളണ്ടിലേക്ക് കടത്താതിരുന്നത് ഒന്നുകൊണ്ട് മാത്രമാണ് സമാധാനം നിലനില്‍ക്കുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളില്‍ ഒന്നാമതായി മാറാൻ പോളണ്ടിന് കഴിഞ്ഞത്.ബാക്കിയുള്ള യൂറോപ്യൻ രാജ്യങ്ങളും പോളണ്ടിന്റെ പാതയിലേക്ക് തന്നെ തിരിച്ചു വരും അതിലധികം സമയമുണ്ടാവില്ല യൂറോപ്പിനെ രീതി വെച്ചിട്ട് പറയാണെങ്കില്‍ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്ത് ഒന്നു പൊട്ടി പുറപ്പെട്ടാല്‍ മാലപ്പടക്കം പോലെ അത് മറ്റു യൂറോപ്പിന്റെ രാജ്യങ്ങളിലേക്ക് വ്യാപിക്കും എന്നുള്ളത് തന്നെയാണ് ചരിത്രം നമുക്ക് പറഞ്ഞു തരുന്നത്.
നമ്മുടെ ഈ നാട്ടിലെ ഉള്‍പ്പെടെ കൊടികെട്ടിയ പല കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികളും അവസാന കാലം വിശ്വാസത്തിലേക്ക് വന്നു നാമം ജപിച്ചും കൊന്ത ചൊല്ലിയും കാലയവനികക്കുള്ളില്‍ മറഞ്ഞത് നാം കണ്ടിട്ടുണ്ട് … ക്രിസ്ത്യൻ വിശ്വാസം എന്ന് പറയുന്നത് കമ്മ്യൂണിസം പോലെയല്ല ,എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ ആരെങ്കിലും വേണ്ടെന്നു വെച്ചിട്ടുണ്ടെങ്കില്‍ അവിടെയൊക്കെ തിരികെയെത്തിയ ചരിത്രമേ ക്രിസ്ത്യൻ വിശ്വാസങ്ങള്‍ക്കുള്ളൂ. അതേസമയം കമ്മ്യൂണിസം ഉപേക്ഷിച്ച ലോകരാജ്യങ്ങളില്‍ എന്തിന് ഈ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും നിങ്ങളുടെ പാര്‍ട്ടിക്ക് തിരിച്ചു വരുവാൻ ആയിട്ടില്ല ഇനിയൊരിക്കലും ആകുകയും ഇല്ല . പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ സെക്രട്ടറിക്ക് പോലും സ്വന്തം സ്ഥലത്ത് വോട്ട് ചെയ്യാൻ സ്വന്തം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലാത്ത ദയനീയ അവസ്ഥ മറ്റൊരു പാര്‍ട്ടിക്കും ഇല്ലെന്ന് ഗോവിന്ദൻ മാഷ് മനസ്സിലാക്കുന്നേയില്ല.
അവശേഷിക്കുന്നത് ഈ കേരളമാണ് കേരളത്തിന് പുറത്തേക്ക് ചുവപ്പു കൊടി കാണണമെങ്കില്‍ റെയില്‍വേ സ്റ്റേഷനിലെ ഗാര്‍ഡ് മാരുടെ കയ്യില്‍ മാത്രമേ ഇപ്പോള്‍ കാണാൻ കഴിയുള്ളൂ എന്നതാണ് അവസ്ഥ , കേരളത്തില്‍ ആകട്ടെ പഴയ സഖാക്കള്‍ ഉണ്ടാക്കിവെച്ച ആ ഒരു സിസ്റ്റം നിലനില്‍ക്കുന്നത് കൊണ്ട് മാത്രം ഇങ്ങനെയൊക്കെ ഉന്തിയും തള്ളിയും മുന്നോട്ടുപോകുന്നു എന്നാല്‍ എല്ലാ സെല്ലുകളും പേരിനു മാത്രമാണ് പ്രവര്‍ത്തിക്കുന്നത് അല്ലാതെ പഴയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജമോ ആത്മാര്‍ത്ഥതയോ പ്രവര്‍ത്തകര്‍ക്ക് ഇന്നില്ല… പണ്ടൊക്കെ ഏതു പാര്‍ട്ടി മീറ്റിങ്ങുകളില്‍ ആണെങ്കിലും മീറ്റിംഗ് തുടങ്ങുന്നതിനു മുമ്ബ് ആദ്യം രക്തസാക്ഷികളെ സ്മരിക്കുന്ന ഒരു ചടങ്ങുകള്‍ ഉണ്ടായിരുന്നു ഇന്ന് മിക്ക ജില്ലകളിലെ മിക്ക കമ്മറ്റികളിലും അത്തരം ഒന്ന് കാണാനേയില്ല.
യൂറോപ്പിലെ യുവതി യുവാക്കളുടെ വിശ്വാസം നഷ്ടപ്പെടുന്നതല്ല അന്വേഷിക്കേണ്ടത് പകരം എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇങ്ങനെ ഒരു മാറ്റം ഉണ്ടായതാണ് ഗോവിന്ദ് മാഷിനെ പോലെയുള്ളവര്‍ ആദ്യം തിരക്കേണ്ടത്കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന അ പരിണാമം അതിവേഗത്തിലാണ് ,അതിന്റെ തീവ്രത അളക്കാൻ പ്രത്യേക കമ്മറ്റിയൊന്നും നിയോഗിക്കേണ്ട കാര്യമില്ല ആരാണ് SFI, DYFI , CPIM എന്നീ പ്രസ്ഥാനങ്ങളെ കീഴ്പെടുത്തി കൊണ്ടിരിക്കുന്നതൊന്നും അതിന്റെയൊക്കെ താക്കോല്‍ സ്ഥാനങ്ങളില്‍ ആരാണ് കടന്നു കയറിക്കൊണ്ടിരിക്കുന്നത് ഒന്നു അന്വേഷിച്ചാല്‍ മാത്രം മതി.പശ്ചിമബംഗാളിലെ പഴയ പാര്‍ട്ടി സെക്രട്ടറിമാരാണ് ഇന്ന് കേരളത്തില്‍ പൊറോട്ട അടിച്ചു കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് തടയാൻ വേണ്ടത് ഗോവിന്ദൻ മാഷിന്റെയൊക്കെ കാലം കഴിയുന്നതിന് മുൻപ് തന്നെ ചെയ്യുക.