മകള്‍ക്ക് പ്രസവിക്കാൻ എസി മുറി ഏര്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ദമ്ബതികളുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. പ്രസവശേഷം യുവതിയുടെ വീട്ടുകാര്‍ കുഞ്ഞിനെയും അമ്മയെയും കാണാനെത്തിയപ്പോഴാണ് സംഭവം. യുവതി പ്രസവിച്ച് കിടക്കുന്ന മുറിയില്‍ എസി ഇല്ലെന്നാരോപിച്ച് തര്‍ക്കമുണ്ടാകുകയും തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവിച്ചതെന്നും എല്ലാ ചെലവുകളും താനാണ് വഹിച്ചതെന്നും ഭര്‍തൃപിതാവ് പറഞ്ഞു. പ്രസവിച്ച ശേഷം യുവതിയുടെ വീട്ടുകാര്‍ അമ്മയെയും കുഞ്ഞിനെയും കാണാനെത്തി.മകള്‍ കിടക്കുന്നത് എസി മുറിയിലല്ലെന്ന് മനസ്സിലായതോടെ ഭര്‍തൃവീട്ടുകാരോട് തട്ടിക്കയറുകയും ഭര്‍തൃപിതാവായ രാംകുമാറിന്റെ മുഖത്തടിക്കുകയും ചെയ്തു. ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയും ഇവര്‍ മര്‍ദ്ദിച്ചെന്നും ആരോപിച്ചു.
സംഭവം ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. യുവതിയുടെ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വീഡിയോയില്‍ ഒരു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.