പനാജി: ഗോവയിലെ ബി.ജെ.പി ബീഫ് പാര്‍ട്ടിയായി മാറിയെന്ന് ശിവസേന. ബി.ജെ.പി ഹിന്ദുക്കളുടെ രക്ഷകരാണെന്ന് ഗോവയിലെ ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് ശിവസേന പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വം ഒരു മുഖംമൂടിയാണെന്നും ശിവസേന പറയുന്നു.

രാജ്യത്തെമ്പാടും ബീഫ് നിരോധിക്കണമെന്ന് പറയുമ്പോള്‍ ഗോവയില്‍ പശുവിറച്ചി എത്ര വേണമെങ്കിലും കിട്ടുമെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു. വാരനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സേനയുടെ വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗോവയില്‍ ബി.ജെ.പിയെ കൊണ്ടുവന്ന മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ പൊരുതിയെങ്കിലും അതേ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയായെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക