സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എഥനോളും വൈദ്യുതിയും ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ വ്യാപകമാകുമെന്ന് മന്ത്രി പറയുന്നു.

‘കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ നിരത്തുകളിലെത്തും. ഈ കാറുകള്‍ 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവര്‍ത്തിക്കും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയും. പരിസ്ഥിതി സൗഹാര്‍ദപരമായ ഈ മുന്നേറ്റം ഇറക്കുമതിയില്‍ വൻ കുറവുണ്ടാക്കുന്നതോടൊപ്പം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. കര്‍ഷകര്‍ അന്നദാതാവ് മാത്രമല്ല, ഊര്‍ജ്ജദാതാവ് കൂടിയാണ് എന്നാണ് സര്‍ക്കാറിന്‍റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ തുക കര്‍ഷകരുടെ വീടുകളിലെത്തും’ -ഗഡ്കരി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് മന്ത്രി ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാര്‍ ആഗസ്റ്റില്‍ നിരത്തിലിറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പൂര്‍ണമായും എഥനോളില്‍ ഓടാനും ശേഷിയുള്ള വാഹനം ഓട്ടത്തിനിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും.പൂര്‍ണമായി എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരും. ബജാജ്, ടി.വി.എസ്, ഹീറോ എന്നീ കമ്ബനികള്‍ 100 ശതമാനവും എഥനോളില്‍ ഓടുന്ന സ്കൂട്ടറുകള്‍ വിപണിയിലെത്തിക്കുമെന്നും മന്ത്രി ഗഡ്കരി പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക