തന്റെ ഭാര്യയെ 120 ഗ്രാമീണര്‍ ചേര്‍ന്ന് നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി സൈനികന്‍. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.
അതേസമയം, ഇക്കാര്യത്തില്‍ പൊലീസിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. ജവാന്റെ വാദങ്ങളില്‍ വാസ്തവമില്ലെന്ന് പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവം ബിജെപി ഏറ്റെടുത്തതോടെ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിലവില്‍ സൈനികനെ കശ്മീരില്‍ ഹവില്‍ദാര്‍ റാങ്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണല്‍ എന്‍ ത്യാഗരാജനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ ഭാര്യ ഒരു സ്ഥലത്ത് പാട്ടത്തിന് കട നടത്തുന്നു. 120 പേര്‍ ചേര്‍ന്ന് അവളെ മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാന്‍ എസ്പിക്ക് നിവേദനം അയച്ചിട്ടുണ്ട്, അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഡിജിപി സാര്‍ ദയവായി സഹായിക്കൂ. അവര്‍ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അര്‍ധനഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു’, വീഡിയോയില്‍ സൈനികന്‍ പറയുന്നു. കൈകള്‍ കൂപ്പിയും മുട്ടുകുത്തിയും നീതി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം