ചെറുപുഴയില്‍ ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ചിറ്റാരിക്കല്‍ നല്ലാംപുഴ സ്വദേശി നിരപ്പില്‍ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 28ന് ചെറുപുഴ-തളിപ്പറമ്ബ് റൂട്ടിലോടുന്ന ബസില്‍ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.
സ്റ്റാന്‍ഡില്‍ അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് യുവതി മാത്രമാണ് ബസിലുണ്ടായിരുന്നത്. യുവതി ഇരിക്കുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും യാതോരു കൂസലുമില്ലാതെ ഇയാള്‍ പ്രവര്‍ത്തി തുടര്‍ന്നു. എന്നാല്‍ ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ കേസ് നല്‍കിയിരുന്നെങ്കിലും പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.