കാമുകിക്കൊപ്പം കഴിയാന്‍ മുംബൈ സ്വദേശിയായ യുവാവ് രണ്ട് വയസുള്ള മകനെ കൊന്ന് പുഴയില്‍ തള്ളി. പ്ലാസ്റ്റിക് കവറില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാമുകിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.

മുംബൈയിലെ മാഹിമിലാണ് ഇന്നലെ പ്ലാസ്റ്റിക് കവറില്‍ കുഞ്ഞിന്‍റെ മൃതദേഹം നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് ഷാഹു നഗര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷൗക്കത്ത് അലി അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരന്‍റെ മകനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ വിവാഹം ചെയ്യാനാണ് താന്‍ മകനെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞത്. ബന്ധുവായി 20കാരിയുമായി ഇയാള്‍ക്ക് മൂന്ന് വര്‍ഷമായി പ്രണയമുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചിട്ടും ഇത് തുടര്‍ന്നു. ഭാര്യയെും മകനെയും ഒഴിവാക്കായാല്‍ തന്നെ വിവാഹം ചെയ്യാമെന്ന് യുവതി പറഞ്ഞിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്നുമാണ് പ്രതി നല്‍കിയ മൊഴി. ചൊവ്വാഴ്ച രാത്രി ഇയാളുടെ കടയിലെത്തിച്ചാണ് മകനെ കൊന്നത്. തുടര്‍ന്ന് കവറിലാക്കി പുഴയിലെറിയുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക