കൊച്ചി മുളവുകാട് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച്‌ പണം തട്ടിയ സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, സുഹൃത്തുക്കളായ ആഷിക്ക്, ഭാര്യ ഷഹന, മട്ടാഞ്ചേരി സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിയുടെ പരാതിയില്‍ മുളവുകാട് പൊലീസാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതിയായ അഞ്ജു കാക്കനാട് പള്ളിയില്‍ വച്ച്‌ തമ്മനത്തുള്ള യുവാവിനെ പരിചയപ്പെടുകയായിരുന്നു. യുവാവിനോട് പ്രണയം നടിച്ച്‌ യുവതി ഇയാളെ പൊന്നാരിമംഗലത്തെ ഒരു വാടകവീട്ടില്‍ എത്തിച്ചു. പിന്നീട് അഞ്ചംഗസംഘം യുവാവിനെ നഗ്നനാക്കി മര്‍ദിക്കുകയും വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നതിന് ശേഷം ഇവര്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം തട്ടിയെടുത്തതിന് പുറമെ എടിഎം കാര്‍ഡുകളും സംഘം കൈക്കലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക