ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ജയിലില്‍ ഒരു വനിത തടവുകാരി ഉള്‍പ്പടെ 44 തടവുകാര്‍ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ( എച്ച്‌ ഐ വി ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സുശീല തിവാരി ആശുപത്രിയിലെ ഡോ പ്രേംജിത്ത് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജയിലില്‍ എച്ച്‌ ഐ വി പോസിറ്റീവ് തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നും ഇത് ജയില്‍ ഭരണത്തില്‍ പോരായ്മയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി.

എച്ച്‌ ഐ വി രോഗികള്‍ക്കായി ഒരു എ ആര്‍ ടി (ആന്റിട്രോവൈറല്‍ തെറാപ്പി) സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അവിടെയാണ് രോഗബാധിതരായ തടവുകാരെ ചികിത്സിക്കുന്നത്. തടവുകാരെ ഞങ്ങളുടെ മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി. എച്ച്‌ ഐ വി രോഗികള്‍ക്കായി ഒരു എ ആര്‍ ടി (ആന്റിട്രോവൈറല്‍ തെറാപ്പി) സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അവിടെയാണ് രോഗബാധിതരായ തടവുകാരെ ചികിത്സിക്കുന്നത്. തടവുകാരെ ഞങ്ങളുടെ മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ എച്ച്‌ ഐ വി ബാധിതരായ ഏതൊരു തടവുകാരനും സൗജന്യ ചികിത്സയും മരുന്നുകളും നല്‍കണം. മുഴുവന്‍ തടവുകാര്‍ക്കും സൗജന്യ ചികിത്സയാണ് നല്‍കിവരുന്നത്. ജയിലില്‍ നിലവില്‍ 1629 പുരുഷ തടവുകാരും 70 വനിത തടവുകാരുമാണുള്ളത്.

ഇത്രയധികം തടവുകാര്‍ക്ക് എച്ച്‌ ഐ വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, തടവുകാരില്‍ പതിവ് പരിശോധന ശക്തമാക്കുന്നുണ്ട്. എച്ച്‌ ഐ വി ബാധിതരായ തടവുകാര്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. അതേസമയം, എച്ച്‌ ഐ വി ബാധിച്ചാല്‍ മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കടക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക