കൊല്ലം: നടുറോഡിലിട്ട് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ കൈ തല്ലി ഒടിക്കുകയും ചെയ്ത യുവതിയെ റിമാന്‍ഡ് ചെയ്തു. കടയ്ക്കല്‍ പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയാണ് അറസ്റ്റിലായത്. നിരന്തരം അക്രമം നടത്തുന്ന യുവതിയാണ് അന്‍സിയ ബീവി എന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്‍സിയ ബീവിയെ അറസ്റ്റ് ചെയ്തത്.

പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തി വരികയായിരുന്നു അന്‍സിയ. നിരന്തരം അക്രമങ്ങള്‍ സൃഷ്ടിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ കടയുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ യുവതി വഴക്കുണ്ടാക്കുക പതിവായിരുന്നു. മുമ്ബ് കത്തിയുമായി റോഡിലെത്തിയും യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാഴ്ച മുമ്ബ് പട്ടികജാതി വിഭാഗത്തില്‍ പെണ്‍കുട്ടിയെ നടുറോഡിലിട്ട് അന്‍സിയ മര്‍ദ്ദിച്ചിരുന്നു. അക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച്‌ ഓട്ടോ ഡ്രൈവറുടെ കൈ യുവതി കമ്ബി വടി കൊണ്ട് തല്ലിയൊടിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അന്‍സിയക്കെതിരെ നേരത്തെ തന്നെ കൊട്ടാരക്കര ഡിവൈഎസ്പി കേസെടുത്തിരുന്നു.

പിന്നാലെ യുവതി കൈ തല്ലിയൊടിച്ച ഓട്ടോ ഡ്രൈവറായ വിജിത്തും പരാതി നല്‍കി. തുടര്‍ന്നാണ് ഇന്നലെ രാവിലെ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ സംഘം അന്‍സിയയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തുടര്‍ന്ന്, യുവതിയുടെ മകന്റെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക