വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഭാര്യാ സഹോദരിയുമായി അവിഹിതബന്ധം ഉണ്ടായിരുന്ന ഇയാള്‍, ഇവരുമായി ഒരുമിച്ച്‌ ജീവിക്കുന്നതിന് വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ബറേലിയിലാണ് സംഭവം. ഡോക്ടറായ പ്രതി ഫാറൂഖ് ആലമാണ്‌ സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. ഭാര്യ നസ്രീന്റെ സഹോദരിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നസ്രീന്‍ തടസമായി മാറി. ഇത് ഒഴിവാക്കാനാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

ഡോക്ടറായ ഭര്‍ത്താവ് തന്റെ ഭാര്യയോട് ഒരു ചോദ്യം ചോദിച്ചു. സ്നേഹം തെളിയിക്കാന്‍ എനിക്കായി നീ എന്ത് നല്‍കും? ആ ചോദ്യത്തിന് ഒട്ടും മടിക്കാതെ അവള്‍ മറുപടി നല്‍കി, ‘നിനക്കു വേണ്ടി എന്റെ ജീവന്‍ പോലും നല്‍കും’. മറുപടി കേട്ടതും ഇയാള്‍ ഷാള്‍ ഉപയോഗിച്ച്‌ നസ്രീനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഇയാള്‍ വീട്ടില്‍ മോഷണം നടന്നതായും കവര്‍ച്ച നടത്താന്‍ എത്തിയവരായിരിക്കാം നസ്രീനെ കൊലപ്പെടുത്തിയതെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊലപാതകത്തിന് ശേഷം, വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍, പൊലീസിന് ആദ്യം തന്നെ ഫാറൂഖിനെ സംശയിച്ചിരുന്നു. ഫാറൂഖിന്റെ പെരുമാറ്റവും അമിത ആത്മവിശ്വാസവും പോലീസില്‍ സംശയം ജനിപ്പിച്ചു. സംഭവം നടക്കുമ്ബോള്‍ ഫാറൂഖ് വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. റോഡരികിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കവേ കൊലപാതകത്തിന് ഏകദേശം സമയം ഇയാള്‍ വീട്ടിലേക്ക് കാറില്‍ പോയിരുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ ഇത് നിര്‍ണായകമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക