നിരവധി കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി. സിനിമ മേഖലയിലെ മോശം പ്രവണതകളെ കുറിച്ച്‌ തുറന്നു പറഞ്ഞും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയും പലവിധ ചലഞ്ചുകള്‍ ഏറ്റെടുത്തും താരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ നടിമാര്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച്‌ താരം നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയത്.

തെലുങ്ക് സിനിമയില്‍ വടക്കേയിന്ത്യന്‍ നടിമാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ കാരണം അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാണെന്നാണ് താരം പറയുന്നത്. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു എന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് ലൈംഗികമായി ബന്ധപ്പെട്ടത്. അയാള്‍ ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളുടെ മകനായിരുന്നുവെന്നും നടി പറയുന്നു. സിനിമയില്‍ ഉളളവര്‍ സ്റ്റുഡിയോയെ വേശ്യാലയം ആക്കിയെന്നും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10, 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

തന്നെ പ്രലോഭിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. അതേ സമയം ശ്രീ റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകന്‍ ശേഖര്‍ കമ്മുല പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്ക് എതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക