തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസില്‍ വിശദാംശങ്ങള്‍ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവര്‍ണര്‍ ഭരണഘടനാതത്വങ്ങള്‍ സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. മുഖമന്ത്രിയുടെ ആവശ്യം കണക്കിലെടുത്ത് മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായരുടേതാണ് നിയമോപദേശം.

നേരത്തെ, സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാകില്ലെന്ന് ഗവർണർക്കു നിയമോപദേശം ലഭിച്ചിരുന്നു. ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ് ഇതെ xx gന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും നിയമോപദേശം തേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശന വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചുവെന്നാണ് സജി ചെറിയാനെതിരായ കേസ്. ഇതു സാധാരണ കേസല്ല. മുഖ്യമന്ത്രിക്കുപോലും അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ രാജിവയ്ക്കേണ്ടി വന്നത്. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയെന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക