ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലെ സ്‌കൂളില്‍ കായികമേളയ്ക്കിടെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി. ആന്തരിക അവയവങ്ങള്‍ക്ക് പരിക്കില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അഗല്‍പൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലാണ് ദാരുണസംഭവം. ജാവലിന്‍ ത്രോയുടെ പരിശീലന സെഷന്‍ വീക്ഷിക്കുന്നതിനിടെയാണ് 14 കാരനായ സദാനന്ദ മെഹര്‍ എന്ന വിദ്യാര്‍ഥിക്ക് അപകടത്തില്‍പ്പെട്ടത്. ലക്ഷ്യം തെറ്റിയ ജാവലിന്‍ വിദ്യാര്‍ഥിക്ക് നേരെ വരുകയായിരുന്നു.

ബാലന്‍ഗീറിലെ ഭീമാ ഭോയ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (ബിബിഎംസിഎച്ച്‌) ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സദാനന്ദയുടെ കഴുത്തില്‍ നിന്ന് ജാവലിന്‍ നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികില്‍സയ്ക്ക് സഹായം മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ജാവലിന്‍ തൊലിക്ക് താഴെയായിരുന്നുവെന്നും പേശി പാളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ബിബിഎംസിഎച്ച്‌ മെഡിക്കല്‍ സൂപ്രണ്ട് മാന്‍സി പാണ്ഡ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് പ്രശ്നങ്ങളില്ല. കുട്ടിയുടെ നില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. സര്‍ജറി, ഇഎന്‍ടി, റേഡിയോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ജാവലിന്റെ ലോഹഭാഗം നീക്കം ചെയ്ത ശേഷം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധ തടയാന്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസനാളം, തൈറോയ്ഡ് ഗ്രന്ഥി, ജുഗുലാര്‍ വെയിന്‍, കരോട്ടിഡ് ആര്‍ട്ടറി എന്നിവയ്ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നില്ല. കുട്ടി മാനസികമായി വളരെ ശക്തനായിരുന്നു. ബിബിഎംസിഎച്ചിലേക്ക് കൊണ്ടുപോകുന്നതിന് മുമ്ബ് ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പ്പും ആന്‍റിബയോട്ടിക്കുകളും വേദനസംഹാരിയും നല്‍കിയെന്നും ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദ്രുബ ചരണ്‍ ബെഹ്‌റ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക