ബ്രിട്ടനിലെ കെറ്ററിങ്ങില്‍ കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റേയും മക്കളുടേയും മരണത്തില്‍ നടുങ്ങി കുടുംബം. ഇരുവര്‍ക്കിടയിലും എന്തെങ്കിലും കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി മകള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പിതാവ് അശോകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് വരെ ദേഷ്യപ്പെട്ടിരുന്നയാളാണ് മകളുടെ ഭര്‍ത്താവ് സാജുവെന്നും അശോകന്‍ പറഞ്ഞു. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജുവിന്, യുകെയില്‍ എത്തിയശേഷം ആ ജോലി തുടരാനായിരുന്നില്ല. ഇതില്‍ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു.

വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ആറുവയസുകാരി ജാന്‍വി, നാലു വയസുള്ള ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജു കൊല്ലപ്പെട്ട നിലയിലും മക്കള്‍ ഗുരുതരാവസ്ഥയിലുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്ബന്‍പാറ സ്വദേശി സാജു (52) പൊലീസ് കസ്റ്റഡിയിലാണ്. 2012ലായിരുന്നു സാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. 2021 ഒക്ടോബറിലാണ് അഞ്ജുവും സാജുവും യുകെയിലേക്കു പോകുന്നത്. പിന്നീട് 2022 ജൂണില്‍ മക്കളേയും കൊണ്ടുപോയി. അതുവരെ ഇരുവര്‍ക്കുമിടയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക