ന്യൂഡല്‍ഹി : പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക ഗുണമുണ്ടാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കുകയാണ് വേണ്ടത്. മോഡി സര്‍ക്കാരിന്റേത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. ജിഎസ്ടിയില്‍ കേരളവും മറ്റ് സംസ്ഥാനങ്ങളും എടുത്ത തീരുമാനത്തില്‍ കാര്യമുണ്ട് എന്നും, വില കുറയണമെങ്കില്‍ സെസ് കുറയ്ക്കുന്നതാണ് നല്ലതെന്നുമാണ് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുടെയും അഭിപ്രായം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മിക്ക സംസ്ഥാനങ്ങളും ഈ ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്നും ബാലഗോപാല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോഗത്തില്‍ സംസ്ഥാനത്തിന് ശക്തമായ നിലപാടെടുക്കാന്‍ സാധിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിര്‍ത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കണമെങ്കില്‍ നിലവിലുള്ള സമ്ബ്രദായം തന്നെയാണ് വേണ്ടത്. മദ്യവും, പെട്പൊളിയവും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ വില കുറയുമെന്ന് പറയുന്നത് ശരിയല്ല. എന്നുമാത്രമല്ല ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ നിലവില്‍ സംസ്ഥാനത്തിന് കിട്ടുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് പോകും.

അതാണ് ജിഎസ്ടിയുടെ പ്രത്യേകത. നേരത്തെ വാറ്റും, സെയില്‍ ടാക്സും ഉണ്ടായിരുന്നപ്പോള്‍ 14 ശതമാനമായിരുന്നു നമ്മുടെ ടാക്സ്. ഇപ്പോള്‍ എന്നാല്‍ എത്ര പിരിച്ചാലും പകുതിയേ സംസ്ഥാനത്തിന് കിട്ടൂ എന്ന സ്ഥിതിയാണ്. ഇത് കേരളത്തെ മാത്രമല്ല. യുപി ആയാലും ഡല്‍ഹി ആയാലും ബാധിക്കും – ബാലഗോപാല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക