ലോകം ചെറിയ പെരുന്നാള്‍ ആഘോഷിച്ച ബുധനാഴ്ചയും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസാ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ഥിക്യാമ്ബിന് നേരെ നടന്ന ആക്രമണത്തിലാണ് ഹനിയെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ഡ്രോണ്‍ കാറില്‍ പതിച്ചാണ് ഹനിയെയുടെ മക്കളും പേരക്കുട്ടികളും മരിച്ചതെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ടുചെയ്തു.

ആക്രമണ വിവരം ഖത്തറില്‍ കഴിയുന്ന ഹനിയെയും സ്ഥിരീകരിച്ചു. തന്റെ മക്കളും പേരക്കുട്ടികളും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും മക്കളുമുള്‍പ്പെടെ കുടുംബത്തിലെ 60 പേര്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഹനിയെ പ്രതികരിച്ചു. ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നതെന്നും ഹനിയെ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ കുടുംബാംഗങ്ങളുടെ മരണം ഗാസയിലെ വെടി നിര്‍ത്തല്‍ പരിഗണിക്കുന്ന സമാധാന ചര്‍ച്ചകളെ ബാധിച്ചേക്കും. കെയ്റോയില്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും യു.എസിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന സമാധാനചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ നീങ്ങുമ്ബോഴാണ് ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക