കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴല്‍ കിണറില്‍ തള്ളി. 20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛന്‍ മദ്യപിച്ച്‌ വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതില്‍ സഹികെട്ടാണ് കൊലപാതകമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കൊലപാതകം വ്യക്തമായതോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ പൊലീസ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പരശുറാം എന്നും മദ്യപിച്ച്‌ വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു. ഡിസംബര്‍ ആറിന് അധിക്ഷേപം സഹിക്കാനാവാതെ വിതല ഇരുമ്ബ് വടി ഉപയോഗിച്ച്‌ പരശുറാമിന്റെ തലക്കടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരശുറാമിന്റെ രണ്ട് മക്കളില്‍ ഇളയവനാണ് വിതല. ഇയാളുടെ ഭാര്യയും മൂത്തമകനും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം 32 കഷ്ണങ്ങളാക്കി ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഫാമിലെ കുഴല്‍ കിണറില്‍ തള്ളുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക