നഗരത്തെ നടുക്കി റിയല്‍ എസ്റ്റേറ്റ് ഏജന്റായ യുവാവിന്റെ കൊലപാതകം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവിനാഷ് ബാലു (34) എന്ന യുവാവ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഇരച്ച്‌ കയറിയ ഒരു സംഘം അവിനാഷിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടി നുറുക്കുകയും ചെയ്തു. പൂനെയിലെ ജഗദാംബ ഹോട്ടലിലാണ് ക്രൂര കൊലപാതകം നടന്നത്.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ്. ഇതിനിടെ ഒരു ഫോണ്‍ വന്നു. അതില്‍ സംസാരിക്കുന്നതിനിടെ ഹോട്ടലിലേക്ക് രണ്ട് പേര്‍ എത്തുകയും കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്ന് തോക്ക് പുറത്തെടുത്ത് വെടിവയ്ക്കുകയുമായിരുന്നു. അവിനാഷ് വെടിയേറ്റ് വീണതും ആറംഗ സംഗം മാരകായുധങ്ങളുമായി ഹോട്ടലിന് ഉള്ളിലേക്ക് ഓടിക്കയറിയാണ് വെട്ടി നുറുക്കിയത്. എന്നാല്‍ അവിനാഷിന് ഒപ്പമുണ്ടായിരുന്ന ആരെയും അക്രമികള്‍ ഉപദ്രവിച്ചില്ല. ഇതോടെ അവിനാഷിനെ മാത്രം ലക്ഷ്യം വച്ചാണ് സംഘം എത്തിയതെന്ന് തെളിയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെടിയൊച്ച കേട്ടതും അവിടെയുള്ളവരെല്ലാം എഴുന്നേറ്റ് ഓടി. വീണ്ടും ആവര്‍ത്തിച്ച്‌ വെട്ടി അവിനാഷിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലില്‍ നിന്ന് മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക