പങ്കാളിയെ ട്രാന്‍സ് ജെന്‍ഡര്‍ കുത്തി പരുക്കേല്‍പ്പിച്ചതായി പൊലീസ്. ആക്രികച്ചവടക്കാരനായ മുരുകേശന് കുത്തേറ്റ സംഭവത്തില്‍ ചെന്നൈ സ്വദേശി രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: നഗരത്തിലെ ഒരു ആശുപത്രിയുടെ പാര്‍കിംഗ് മൈതാനത്തില്‍വച്ച്‌ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുറച്ചു നാളുകളായി മുരുകേശനും രേഷ്മയും പങ്കാളികളായി ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ മുരുകേശന്റെ ഭാര്യ ഭര്‍ത്താവിനെ അന്വേഷിച്ച്‌ കൊച്ചിയിലെത്തുകയും ഇരുവരുടെയും ബന്ധം ചോദ്യം ചെയ്യുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ മുരുകേശനും രേഷ്മയും തമ്മില്‍ വാക് തര്‍ക്കത്തിലായി. തുടര്‍ന്ന് രേഷ്മ തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഇയാളെ കുത്തുകയുമായിരുന്നു. നിലവില്‍ രേഷ്മ നോര്‍ത് പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലാണുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക