ഹരിദേവ്പൂരില്‍ കാണാതായ 21കാരന്റെ മൃതദേഹം കണ്ടെടുത്തു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രഹട്ടില്‍ നിന്നാണ് 21 കാരനായ മൊണ്ടലിന്റെ മൃതദേഹം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് അയന്‍ മൊണ്ടലിന്റെ കാമുകി, കാമുകിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍, അവരുടെ രണ്ട് കൂട്ടാളികള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

അയന്‍ മൊണ്ടല്‍ ഒരു ക്യാബ് ഡ്രൈവറായിരുന്നു. വിജയദശമി ദിവസം കാമുകിയെ വിളിച്ചെങ്കിലും കാമുകി ഫോണെടുത്തില്ല. പകരം കോള്‍ കട്ട് ചെയ്തു. ദേഷ്യം വന്ന യുവാവ് മദ്യപിച്ച്‌ ബോധമില്ലാതെ കാമുകിയുടെ വീട്ടിലെത്തി. ആ സമയത്ത് കാമുകി വീട്ടിലുണ്ടായിരുന്നില്ല. യുവതിയുടെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അമ്മയുമായി ഇയാള്‍ വഴക്കുണ്ടാക്കി. ഇവരും യുവാവിന്റെ കാമുകിയാണെന്നാണ് സംസാരം. അമ്മയുമായും മകളുമായും മൊണ്ടലിന് ബന്ധമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുമായി വഴക്കുണ്ടാക്കുന്നതിനിടെ കാമുകിയും സഹോദരനും പിതാവും അവിടെയെത്തി. ഇതോടെ വഴക്ക് മൂര്‍ച്ഛിച്ചു. വഴക്കിനിടെ, സഹോദരന്‍ മൊണ്ടലിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റ ഉടന്‍ തന്നെ മൊണ്ടല്‍ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മൃതദേഹം കെട്ടി വായിലാക്കി മഗ്രാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തള്ളി.

മൊണ്ടലിനെ കാണാനില്ലെന്ന് കാട്ടി യുവാവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് മൊണ്ടലിന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ, തന്റെ മകന് കാമുകിയുമായും അവളുടെ അമ്മയുമായും ബന്ധമുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ക്കെല്ലാം അറിയുന്ന കാര്യമാണിതെന്നും ചൂണ്ടിക്കാട്ടി മൊണ്ടലിന്റെ പിതാവ് പോലീസില്‍ മറ്റൊരു പരാതി നല്‍കി. ഈ അന്വേഷണത്തിലാണ് യുവതിയും കുടുബവും മൊണ്ടലിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക