കൊല്‍കത്ത: വിദ്യാര്‍ഥിനിയെ ശകാരിക്കുകയും തല്ലുകയും ചെയ്തതിന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ സംഘം വനിതാ അധ്യാപികയെ നഗ്നയാക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ഹില്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

ക്ലാസില്‍ വരാത്തതിന്റെ പേരില്‍ അധ്യാപിക പെണ്‍കുട്ടിയെ തല്ലിയിരുന്നതായാണ് പറയുന്നത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാനാധ്യാപകന്റെ ഓഫീസ് ആക്രമിക്കുകയും പുറത്ത് പ്രതിഷേധിക്കുകയും തുടര്‍ന്ന് അധ്യാപകരുടെ റൂമില്‍ കയറി അധ്യാപികയെ മര്‍ദിക്കുകയും നഗ്നയാക്കുകയും ചെയ്തുവെന്നാണ് പരാതി. ആള്‍ക്കൂട്ടം അധ്യാപികയെ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ് പൊലീസ് സംഘം സ്‌കൂളിലെത്തി. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കി. അധ്യാപകരെ ആക്രമിച്ചെന്ന പരാതിയില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. ബിജെപി എംപിയും സംസ്ഥാന അധ്യക്ഷനുമായ സുകാന്ത് മജുംദാര്‍ പ്രദേശം സന്ദര്‍ശിച്ചു. അധ്യാപികയെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശനമായ പൊലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ബിജെപി യുവമോര്‍ച സംസ്ഥാന വൈസ് പ്രസിഡന്റ് തരുണ്‍ജ്യോതി തിവാരി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക