ബംഗളൂരു: കാമുകിക്കൊപ്പമുള്ള ലൈംഗിക വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയതിനെ തുടർന് 32കാരൻ ജീവനൊടുക്കി. പ്രായപൂര്ത്തിയാവാത്ത നാലുപേർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി കോർപ്പറേഷനിലെ ജൂനിയർ അസിസ്റ്റൻറ്സുപ്രീതിനെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭീഷണിയെ തുടര്ന്നാണ് ആത്മഹത്യയെന്ന് കുറിപ്പെഴുതിയ ശേഷമാണ് ഇയാള്‍ മരിച്ചത്. നാലുപേരുടെയും പേരുകൾ കുറിപ്പിലുണ്ടായിരുന്നു. പണം നല്കിയില്ലെങ്കിൽ കാമുകിയുമായുള്ള ലൈംഗിക വീഡിയോകൾ പുറത്തുവിടുമെന്ന് സുപ്രീതിനെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുപ്രീത് കാമുകിയെ കാണാൻ അര്സികേരെയിലെ താമസ സ്ഥലതെത്തിയിരുന്നു. ഇതേ സ്ഥലത്തിനടുത്ത് തന്നെയാണ് ഈ നാല് പേരും താമസിച്ചിരുന്നത്. ഇവർ സുപ്രീതിന്റെയും കാമുകിയുടെയും ദൃശ്യങ്ങള് ഒളിച്ചിരുന്ന് പകര്ത്തുകയായിരുന്നു. വീഡിയോ കാണിച്ച്‌ സുപ്രീതിൽ നിന്ന് ഇവർ പണം കൈപറ്റിയിരുന്നു. പിന്നീടും പണം ആവശ്യപ്പെടുകയായിരുന്നു. ഈ ഭീഷണി സഹിക്കാനാവാതെയാണ് സുപ്രീത് ജീവനൊടുക്കിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക