പാലക്കാട്: കാട്ടുപന്നിക്കൂട്ടത്തെ ആക്രമിച്ച പുലിയും ഒപ്പം മൂന്നു കാട്ടുപന്നികളും കുഴിയില്‍ വീണു. പുലിയെയും ഒരു കാട്ടുപന്നിയെയും വനപാലകര്‍ രക്ഷിച്ചു. പുളിയന്‍പ്പുള്ളി മേപ്പാടം അരുമണി കാട്ടിലാണ് സംഭവം. പത്തടി താഴ്ചയുള്ള കുഴിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണു പുലിയും കാട്ടുപന്നികളും വീണത്.

ആനശല്യം തടയാന്‍ സ്ഥാപിച്ച സൗരോര്‍ജവേലിയുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന വനം വാച്ചര്‍മാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണു കുഴിയില്‍ ഇവയെ കണ്ടത്. രണ്ടു മണിക്കൂറിനു ശേഷം വനപാലകര്‍ ഇവരുടെ രക്ഷയ്ക്കായി എത്തി കുഴിയിലേക്ക് ഇറക്കിവച്ച ഏണിയില്‍ കയറി പുലി സമീപത്തെ റിസര്‍വ് വനത്തിലേക്കു രക്ഷപ്പെട്ടു. വനപ്രദേശമായതിനാലാണു മയക്കുവെടി വയ്ക്കാതെ രക്ഷപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിണറ്റില്‍ വീണ കാട്ടുപന്നികളില്‍ രണ്ടെണ്ണം ചത്തു. ജീവനോടെ ഉണ്ടായിരുന്ന ഒന്നിനെ വനപാലകര്‍ രക്ഷിച്ചു. ചത്ത പന്നിയുടെ മുഖത്ത് പുലിയുടെ ആക്രമണത്തെത്തുടര്‍ന്നു പരുക്കുണ്ടായിരുന്നു. പുലി കുഴിയില്‍ വീണതറിഞ്ഞ് ഏറെപ്പേര്‍ എത്തിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് ആരെയും സ്ഥലത്തേക്ക് അടുപ്പിച്ചില്ല. മേപ്പാടം ആദിവാസി കോളനി ഉള്‍പ്പെടെ ജനവാസ കേന്ദ്രത്തിന്റെ അടുത്താണു സംഭവം നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക