കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയോട് നിരുത്തരവാദപരമായി പെരുമാറിയ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. എല്ലിന്റെ ഡോക്ടറുണ്ടോ എന്നറിയാന്‍ വിളിച്ച സ്ത്രീയോട് ധിക്കാരമായി സംസാരിച്ച ജീവനക്കാരിയെയാണ് പിരിച്ചുവിട്ടത്. സംഭവത്തിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.

ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ആശുപത്രി വികസന സമിതിയോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച്‌ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്നായിരുന്നു ജീവനക്കാരി നല്‍കിയ മറുപടി. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇതേ മറുപടി തന്നെയാണ് വീണ്ടും നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാരിയെ പിരിച്ചുവിട്ടത്. എന്നാല്‍ ഡോക്ടറെ അന്വേഷിച്ച്‌ വിളിച്ച സ്ത്രീ നേരത്തെ രണ്ടു തവണ വിളിച്ചിരുന്നെന്നും ആ സമയത്ത് കൃത്യമായ മറുപടി നല്‍കിയിരുന്നുമെന്നുമാണ് ജീവനക്കാരിയുടെ വിശദീകരണം. വീണ്ടും വിളിച്ചപ്പോഴാണ് ഇത്തരത്തില്‍ പ്രതികരണം ഉണ്ടായതെന്ന് ജീവനക്കാരി വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക