ഗുവാഹത്തി: സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയില ഹര്‍കാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക ദാലിമ നെസ്സയെയാണ് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ അധ്യാപിക സ്കൂളിലെ പ്രധാനാധ്യാപിക കൂടിയാണ്.

ഐ.പി.സി സെക്ഷന്‍ 153 എ (സമൂഹത്തില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍) എന്നിവയാണ് അധ്യാപികക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളില്‍ വെച്ച്‌ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അധ്യാപികയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്റ്റു ചെയ്ത അധ്യാപികയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അസമില്‍ ഗോമാംസത്തിന് നിരോധനമില്ല. എന്നാല്‍ 2021-ല്‍ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമ പ്രകാരം കന്നുകാലികളെ കടത്തുന്നതിനും ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളിലെ ബീഫ് കഴിക്കാത്തവര്‍ക്കിടയില്‍ മാംസം വില്‍ക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക