കൊച്ചി: തൃക്കാക്കരയില്‍ പ്രചാരണം ചൂടുപിടിക്കവെ കൊമ്ബുകോര്‍ത്ത് ട്വന്‍റി20 പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബും സി.പി.എം എം.എല്‍.എ പി.വി. ശ്രീനിജിനും. ട്വന്‍റി ട്വന്‍റിയെ ദ്രോഹിച്ചതിന് പി.വി. ശ്രീനിജന്‍ മാപ്പുപറയണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടതിനു പിന്നാലെ ഫേസ്ബുക്കില്‍ ‘കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്’ പരിഹാസവുമായി എം.എല്‍.എ രംഗത്തെത്തി.

ഇതിന് ‘കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പുണ്ടെന്നു’മായിരുന്നു സാബുവിന്‍റെ മറുപടി. മേയ് 31ന് ശേഷം ഇത് വേണമെങ്കില്‍ തരാമെന്നും സാബു വ്യക്തമാക്കി. വാക്ക് പോര് മൂത്തതോടെ സി.പി.എം ഇടപെട്ട് ശ്രീനിജിന്‍റെ പോസ്റ്റ് പിന്‍വലിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആംആദ്മി പാര്‍ട്ടി, ട്വന്‍റി20 എന്നിവ ചേര്‍ന്ന് പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്‍റെ പിന്തുണതേടി യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ പരസ്യമായി രംഗത്തുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 തൃക്കാക്കരയില്‍ 13,897 വോട്ടുകള്‍ പിടിച്ചിരുന്നു. ഇക്കുറി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലെങ്കിലും തൃക്കാക്കരയില്‍ സംഘടനയുടെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് വ്യക്തമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക