ബിഹാര്‍: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിക്കുമ്ബോള്‍ മരിച്ചെന്നു കരുതിയ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തിയത്.

2016 ജൂണ്‍ 14നാണ് ശാന്തി ദേവി എന്ന യുവതി ബിഹാര്‍ ലക്ഷ്മിപൂര്‍ സ്വദേശിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 19ന് ശാന്തി ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഒളിച്ചോടി പഞ്ചാബിലുള്ള സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു. യുവതിയെ കാണാതായതിന് പിന്നാലെ ഭര്‍ത്താവ് ശാന്തിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. സ്ത്രീധനത്തിന്‍റെ പേരില്‍ ദിനേശ് ശാന്തിയെ പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം 50,000 രൂപയും മോട്ടോര്‍ ബൈക്കും ആവശ്യപ്പെട്ടതായും പിതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്ന് ദിനേശിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ പൊലീസിന് സംശയം തോന്നിയതോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചു. ഇതിന്‍റെ ഫലമായി ജലന്ധറില്‍ സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ മോത്തിഹാരിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക