കൊല്‍ക്കത്തയിലെ നോർത്ത് 24 പർഗാന ജില്ലയില്‍ ദുംഡം ഏരിയയില്‍ പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഉടനെ യുവാവിനെ കുത്തിക്കൊന്നു. യുവതിയുടെ ലിവ് ഇൻ പാർട്ട്ണറായ സാർത്തക് ദാസ് (32) ആണ് കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റായ സൻഹിത പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദമ്ബതികളുടെ അപ്പാർട്ട്മെൻറില്‍ സാർത്തക്കിന്റെ മൃതദേഹം നിരവധി കുത്തുകളേറ്റ നിലയില്‍ കണ്ടെത്തി. പ്രതി തന്നെയാണ് പൊലീസില്‍ വിവരം നല്‍കിയത്. പോലീസ് സ്ഥലത്തെത്തിയ ശേഷം ദാസിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരു മകനുള്ള വിവാഹമോചിതയായ സൻഹിത പോള്‍ എന്ന സ്ത്രീയോടൊപ്പം സാർത്തക് ദാസ് വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. ബെറ്റർഹാഫ്, ലവ് ഓഫ് മൈ ലൈഫ് തുടങ്ങിയ ഹാഷ്‌ടാഗുകളോടെ യുവതിയോടൊപ്പമുള്ള ചിത്രങ്ങള്‍ യുവാവ് പങ്കുവെച്ചിരുന്നു. ചോദ്യം ചെയ്യലില്‍ സാർത്തക് ദാസിനെ കൊലപ്പെടുത്തിയതായി യുവതി സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക