ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുരിലാണ് സംഭവം. ഗൗതം ഗുഷെയ്ത് എന്ന നാല്‍പതുകാരനാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് സമീപത്തെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവച്ചത്. ഭാര്യയുമായുണ്ടായ വാക്കുതർക്കത്തില്‍ പ്രകോപിതനായാണ് ഇയാള്‍ കൊടുംക്രൂരത ചെയ്തത്.ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടില്‍ ഭാര്യയുമായി വഴക്കിട്ട ഗൗതം അവരെ മർദ്ദിക്കുകയും ശേഷം കഴുത്തില്‍ നിന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു.

അറുത്ത് മാറ്റിയ തലയുമായി ഇയാള്‍ സമീപത്തുള്ള ചിസ്തിപുർ ബസ് സ്റ്റോപ്പില്‍ എത്തി. പിന്നീട് ഒരു ബെഞ്ചില്‍ വെച്ച ശേഷം അതിന് സമീപത്തായി ഒന്നും മിണ്ടാതെ ഇരുപ്പായി. വളരെ അധികം നേരം ഒരു ഭാവമാറ്റവുമില്ലാതെ ഗൗതം അതേ ഇരിപ്പ് തുടർന്നു. നടുക്കുന്ന ദൃശ്യം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടില്‍ കൊണ്ടുപോയി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യയുമായി വഴക്കുണ്ടായെന്നും ഇതില്‍ പ്രകോപിതനായാണ് കൊലപാതകം ചെയ്തതെന്നും പ്രതി സമ്മതിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക