പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ആസിയ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നെന്ന് സമ്മതിച്ച ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണ്ണുകാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനിനെയാണ് ഇന്നലെ രാവിലെ ഒമ്ബതരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ കുഞ്ഞിന് കഴിക്കാന്‍ ഭക്ഷണം നല്‍കിയിരുന്നതായും പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് അമ്മ ആദ്യം പറഞ്ഞിരുന്നത്. ഇത്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങിക്കാണുമെന്നും ആസിയ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച്‌ ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു. കഴുത്തില്‍ ഞെരിച്ചതിന്റെ പാട് വരാതിരിക്കാന്‍ മൃദുവായ എന്തോ വസ്തു ഉപയോഗിച്ചാണ് ഞെരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതോടെ കൊലപാതകത്തിന് കസബ പൊലീസ് കേസെടുത്ത് അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു. ഒരുവര്‍ഷത്തോളമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ആസിയ ഉമ്മയുടെയും സഹോദരിയുടെ കുടുബത്തിന്റെയുമൊപ്പമാണ് താമസം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക