കൊച്ചി: വിദ്യാർഥികളെന്ന പേരിൽ വീടെടുത്തു സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി വിൽപന നടത്തി വന്ന യുവതി ഉൾപ്പെടുന്ന അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിൽ. ഇടപ്പള്ളി പോണേക്കര റൈ–റാസ് അപാർട്മെന്റിൽ താമസിക്കുന്ന വൈഷ്ണവി സുരേഷാണ് സംഘത്തിലെ വനിത. മലപ്പുറം പുറങ്ങ് അന്തിപ്പാട്ടിൽ മുസമ്മിൽ(22), കൊല്ലം അയലറ, സൗപർണിക വീട്ടിൽ സനുരാജ്(24), കോതമംഗലം വടാട്ടുപാറ പുത്തൻപുരയ്ക്കൽ അനന്തു എസ്. നായർ(23), വയനാട് വൈത്തിരി ഇലയടത്തു വീട്ടിൽ അഭിഷേക്(22) എന്നിവരാണു മറ്റു പ്രതികൾ.

ബെംഗളുരുവിൽ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന എംഡിഎംഎ ഇനത്തിൽ പെട്ട ലഹരി കൊച്ചിയിലെത്തിച്ച് ഗ്രാമിന് 3500 രൂപയ്ക്കു വിൽപന നടത്തി വരികയായിരുന്നു. 20 ഗ്രാം ലഹരി ഇവരിൽ നിന്നു പിടികൂടിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജുവിന്റെ നിർദേശത്തിൽ ഡാൻസാഫ്, കളമശേരി പൊലീസ് സംഘമാണ് പ്രതികൾക്കായി വലവിരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളിൽ ഒരാളായ സനുരാജ് ബെംഗളുരുവിൽ നിന്ന് എത്തിച്ച ലഹരി മുസമ്മലിനൊപ്പം ചേർന്നു സംഘത്തിലെ മറ്റുള്ളവർക്കു വിൽക്കുകയായിരുന്നു. മറ്റു പ്രതികൾക്കൊപ്പം ചേർന്നു ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവർ വിദ്യാർഥികൾ എന്ന നിലയിൽ വീടു വാടകയ്ക്കെടുത്താണു പ്രദേശത്തു താമസിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക