സുല്‍ത്താന്‍ ബത്തേരി: ബിജെപി യുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തിന് പിന്നാലെ വയനാട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും തല്‍സ്ഥാനത്തുനിന്ന് നീക്കി. നടപടിയില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികളും സമീപ പഞ്ചായത്തുകളിലെ കമ്മിറ്റി ഭാരവാഹികളും രാജിവെച്ചു.

യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസിഡന്‍റ് ലിലില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. അതേസമയം, പാര്‍ട്ടി നേതൃത്വത്തിനെതിരെ ദീപു പുത്തന്‍പുരയിലും രംഗത്തെത്തി. ആര്‍ത്തി മൂത്തു അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവര്‍ക്ക് മുന്നില്‍ ഞങ്ങളിന്നു തോറ്റിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറ്റുകാര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് പൊറുക്കാനാകാത്ത അപരാധമായി മാറിയത് എന്ന് മുതലാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തെ ചൊല്ലി ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. കോഴ വിവാദത്തില്‍ മനം മടുത്ത നിരവധി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ജില്ല, സംസ്ഥാന നേതാക്കള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. എ ക്ലാസ് മണ്ഡലമെന്ന് കണക്കാക്കിയ സുല്‍ത്താന്‍ ബത്തേരി സി ക്ലാസിലേക്ക് പോകാന്‍ കോഴ വിവാദം കാരണമായിട്ടുണ്ടെന്നാണ് മണ്ഡലത്തിലെ ചില നേതാക്കളുടെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക