തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം കൊവിഡ് അവലോകന യോഗം ചേരും. ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അവലോകന യോഗം ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിനുള്ള അനുമതി വേണമെന്ന ആവശ്യത്തില്‍ ഇളവനുവദിക്കാന്‍ സാധ്യതയില്ല.

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ്. ആരാധനാലയങ്ങള്‍ക്കും ഇന്ന് തുറക്കാന്‍ അനുമതി ഇല്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങളില്ല. ടിപിആര്‍ 24ന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. ഇന്നും നാളെയും പൊതുഗതാഗതമില്ല. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തും. ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. അതേസമയം ഇന്ന് നടത്താന്‍ ഇരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. സ്വകാര്യ ബസ്, ടാക്‌സി, ഓട്ടോ എന്നിവയ്ക്കും സര്‍വീസ് നടത്താന്‍ അനുമതിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും വാഹനം ഉപയോഗിക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും വാക്‌സിന്‍ എടുക്കുന്നവര്‍ക്കും രേഖ കാണിച്ച് യാത്ര ചെയ്യാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ഹോം ഡെലിവറി ഉണ്ടാകും. നിര്‍മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക