എം.ജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. സംഭവത്തില്‍ എസ.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയാണെങ്കില്‍ ആരെയും തല്ലാം, ചവിട്ടാം എന്നൊക്കെയാണ് എസ.എഫ്.ഐയും ക്യാംപസുകളില്‍ പഠിപ്പിക്കുന്നത് എന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കൂടെപ്പഠിക്കുന്ന പെണ്ണിന്റെ നെഞ്ചില്‍ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെഞ്ചില്‍ ചവിട്ടുന്ന വിപ്ലവപാഠം.സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയാണെങ്കില്‍ ആരെയും തല്ലാം, ചവിട്ടാം, അടിച്ചോതുക്കാം എന്നാണ് മറ്റു പല പ്രസ്ഥാനങ്ങളെയും പോലെ, SFI യും ക്യാംപസുകളില്‍ പഠിപ്പിക്കുന്നത്. അങ്ങനെയല്ല എന്നൊക്കെ പുറമേ പറഞ്ഞാലും ക്യാംപസുകളില്‍ പഠിച്ചവര്‍ക്ക് അറിയാം, അതാണ് പ്രായോഗികമായി നടക്കുന്നത്. വലതുപക്ഷ രാഷ്ട്രീയം പറയുന്ന ABVP, KSU, MSF, ക്യാമ്ബസ് ഫ്രണ്ട് എന്നിവരോട് ആശയപരമായി മുട്ടി നില്‍ക്കാമെങ്കിലും, പ്രതിരോധത്തിന് ചിലപ്പോള്‍ തല്ല് വേണ്ടിവരുമെങ്കിലും, അവരുടെ ഏറ്റവും വലിയ ശത്രു AISF പോലുള്ള ഇടതുരാഷ്ട്രീയ സംഘടനയാണ്.

ഇടതുരാഷ്ട്രീയം പറയുകയും SFI യുടെ ജനാധിപത്യമില്ലായ്മയും CPIM ന്റെ ഇരട്ടതാപ്പുകളും AISF കാര്‍ പ്രസംഗിക്കും. അത് SFI ക്കാര്‍ക്ക് സഹിക്കാനാകില്ല. AISF, AIDSO ഇതൊക്കെ എണ്ണത്തില്‍ വളരെ കുറവ് ആയതുകൊണ്ട് സംഘശക്തി ഇല്ല. അപ്പോപ്പിന്നെ അടിച്ചോതുക്കാം എന്നാണ് SFI ലൈന്‍. അക്രമത്തിനു എതിരെ സംസാരിക്കുന്ന ചിലര്‍ നേതൃത്വത്തില്‍ ഉണ്ടാകുമെങ്കിലും ആവേശക്കമ്മിറ്റി ആയി തല്ലാന്‍ പോകുന്നവര്‍ക്ക് യൂണിറ്റിന്റെ പിന്തുണയുണ്ടാകും. അതിപ്പോ, അധ്യാപകര്‍ ആയാലും ചിലപ്പോ SFI ക്കാര്‍ തല്ലും.’സംഘപരിവാറിന്റെയോ UDF ന്റെയോ അളിഞ്ഞ രാഷ്ട്രീയതിനെതിരെ പുരോഗമന ജനാധിപത്യ രാഷ്ട്രീയം കൊണ്ടുവരാനാണല്ലോ SFI പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അല്പസ്വല്പം അക്രമം ഒക്കെ ആകാം, ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും’ എന്നു കരുതുന്ന ഒരു വിഭാഗം എന്നും SFI യിലുണ്ട്. വേണ്ടിവന്നാല്‍ പുറത്തുനിന്ന് CITU ക്കാരോ CPIM കാരോ ഒക്കെ ഇറങ്ങി തല്ലും. ന്യായീകരിക്കുകയും ചെയ്യും. കയ്യൂക്കുള്ളവന്റെ അധികാരമാണ് അവരുടെ ജനാധിപത്യം. ആ യുക്തി ആളുകളില്‍ കുത്തി വെയ്ക്കുന്നത് കൊണ്ടല്ലേ ഒരു സഖാവ് കൊല്ലപ്പെടുമ്ബോഴും മുഖ്യധാരാ ആളുകള്‍ക്ക്, അവര്‍ അര്‍ഹിക്കുന്ന വിഷമം വരാത്തത് എന്നു ഈ പ്രസ്ഥാനം സ്വയം ആലോചിച്ചു നോക്കണം.വേണ്ടിവന്നാല്‍ മറ്റൊരാളെ ശാരീരികമായി വേദനിപ്പിക്കാം, തൊഴിക്കാം, ചവിട്ടാം, കുത്താം, എന്നൊക്കെ തിളപ്പ് തോന്നുന്ന പ്രായമാണ്. അതിനു പ്രത്യയശാസ്ത്ര പിന്‍ബലം കൂടിയുണ്ടെങ്കില്‍ പിന്നെ പറയണോ?

ഏത് കുട്ടിക്കുരങ്ങനും ചുടുചോറ്‌ വാരും..എന്റെ പാര്‍ട്ടിയാണ് അധികാരത്തിലെങ്കില്‍ തെറ്റൊക്കെ ന്യായീകരിക്കേണ്ടതാണ് എന്ന യുക്തി കിട്ടുന്നത് ഈ ക്യാംപസുകളില്‍ നിന്നാണ്. ഏത് തെറ്റിനും ന്യായീകരിക്കാവുന്ന ഒരു ന്യായവും കാണും. തെറ്റാണെങ്കില്‍ ആരു ചെയ്താലും തുറന്നു കാട്ടണമെന്നോ, തെറ്റിനെ ചോദ്യം ചെയ്യാനാണ് ഏത് പ്രസ്ഥാനവും എന്നോ അവര്‍ക്ക് മനസിലാകില്ല.പോലീസും സഹപാഠികളും നോക്കി നില്‍ക്കെ, ഒരു AISF നേതാവായ വനിതയെ SFI ക്കാരന്‍ ഓടി വന്നു പള്ളയ്ക്ക് ചവിട്ടുന്ന വീഡിയോ കണ്ടു. പേരിനു അവനെതിരെ നടപടി വരുമായിരിക്കും. വീഡിയോ വന്നില്ലായിരുന്നെങ്കില്‍ എന്തെല്ലാം നുണകള്‍ ന്യായീകരണ പ്രസംഗങ്ങളായി ആ ക്യാമ്ബസിന് കേള്‍ക്കേണ്ടി വന്നേനെ എന്നോര്‍ത്തു നോക്കൂ !!!വിദ്യാഭ്യാസ സംവിധാനം ഏറ്റവും വലിയ പരാജയമായ വര്‍ഷമാണ് 2021. നന്നായി പഠിച്ച കുട്ടികള്‍ക്കും പഠിക്കാത്തവര്‍ക്കും A+ കിട്ടിയ, കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മേല്‍പഠനത്തിന് ചേരാനുള്ള ഗുണം പോലുമില്ലാതാക്കിയ വര്‍ഷം.

വിദ്യാഭ്യാസ സംവിധാനത്തില്‍ കുറെ കുട്ടികള്‍ക്കെങ്കിലും വിശ്വാസം പോലും നഷ്ടപ്പെടുത്തിയ കെടുകാര്യസ്ഥതയുടെ കാലം.ഈ ചോരതിളപ്പ് തീര്‍ക്കേണ്ടത് ആ സിസ്റ്റത്തിന്റെ നെഞ്ചത്താണ്. അല്ലാതെ കൂടെപ്പഠിക്കുന്ന ആ പെണ്ണിന്റെ നെഞ്ചില്‍ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത്.. അവളല്ല നിങ്ങളുടെ വര്‍ഗ്ഗശത്രു. ക്യാമ്ബസിലെ വര്‍ഗ്ഗീയതയ്ക്ക് എതിരെ ചവിട്ടാനല്ല, കുത്താനല്ല, ചുവരെഴുത്ത് ആണ് അഭിമന്യു ആയുധമാക്കിയത്. ആ ചുവരെഴുത്ത് ആയിരങ്ങള്‍ ഏറ്റെടുത്ത് നെഞ്ചിലെഴുതി. അതാണ് വിദ്യാര്‍ഥികളെ നയിക്കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക