മിസോറി സ്കൂള്‍ ഓഫ് ജേർണലിസം ഈ വർഷത്തെ മികച്ച ചിത്രത്തിന് നല്‍കിയ പുരസ്കാരത്തിന് വ്യാപക വിമർശനം. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിന് ശേഷം ഗാസയിലെ തെരുവുകളിലൂടെ ജർമ്മൻ വിനോദസഞ്ചാരിയുടെ നഗ്നശരീരവുമായി ഹമാസ് പ്രവർത്തകർ പരേഡ് ചെയ്യുന്ന ഫോട്ടോയാണ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് നേടിയത്. വിനോദസഞ്ചാരിയായ 23 കാരിയായ ഷാനി ലൂക്കിനെ ആക്രമണത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസമാദ്യം പിക്ചേഴ്സ് ഓഫ് ദ ഇയർ ഇൻ്റർനാഷണല്‍ അവാർഡ് വിഭാഗത്തില്‍ ഒന്നാം സമ്മാനം അസോസിയേറ്റഡ് പ്രസിന്റെ (എപി) ഈ ചിത്രത്തിനായിരുന്നു.

മിസോറി സ്കൂള്‍ ഓഫ് ജേർണലിസത്തിലെ ഡൊണാള്‍ഡ് ഡബ്ല്യു റെയ്നോള്‍ഡ്സ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡുകള്‍ നല്‍കുന്നത്. പുരസ്കാരത്തിനെതിരെ വ്യാപക വിമർശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയർന്നത്. ഇന്ന് പത്രപ്രവർത്തനത്തിനും ലോകത്തിനും ഒരു ഇരുണ്ട ദിവസമാണെന്നുവരെ അഭിപ്രായമുയർന്നു. ടെറർ അശ്ലീലവും നെക്രോഫീലിയയുമാണ് ഇപ്പോള്‍ റെയ്നോള്‍ഡ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടുന്നതിനുള്ള മാനദണ്ഡമെന്നും വിമർശനമുയർന്നു. പുരസ്കാരം പ്രഖ്യാപിച്ച്‌ സംഘാടകർ ചിത്രം ഇൻസ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഫോട്ടോ നീക്കം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗാസ അതിർത്തിക്കടുത്തുള്ള സൂപ്പർനോവ സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാനി ലൂക്ക് ഹമാസിനാല്‍ ബന്ദിയാക്കപ്പെട്ടത്. ഒരു പിക്കപ്പ് ട്രക്കിന് പിന്നില്‍ അർധനഗ്നയാക്കിയ ലൂക്കിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഷാനി ലൂക്കിന് ജർമ്മൻ, ഇസ്രായേല്‍ പൗരത്വമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക