രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നൂറ് ശതമാനം യാത്രക്കാരുമായി സര്‍വീസ് പുനഃരാരംഭിച്ചു.കൊവിഡ് വ്യാപനം കുറഞ്ഞ പഞ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയം ഇന്ന് മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വ്വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയ് 25 ന് പുനരാരംഭിച്ചിരുന്നെങ്കിലും ഇതുവരെയും പൂര്‍ണമായും യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നില്ല.അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണ്. മഹരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 1715 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ് നാട്ടില്‍ 1128 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തു. ഈ ആഴ്ച്ച രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് 100 കോടി കവിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ 97 കോടിയിലേറെ പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.എന്നാല്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് മുംബൈയില്‍ കൊവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം കടന്നു പോകുന്നത്. പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളിലൊന്നായ രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനം ഞായറാഴ്ച 367 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 518 പേര്‍ക്ക് അസുഖം ഭേദമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക