ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ പത്താമത്തെ വര്‍ഷവും അതിസമ്ബന്നരിലെ ഒന്നാമനെന്ന നേട്ടത്തിലാണ് റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. എന്നാല്‍ ഈ സിംഹാസനം ഇനിയും എത്രകാലം ധിരുബായ് അംബാനിയുടെ മൂത്ത മകന് സ്വന്തമായിരിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാരണം മറ്റൊന്നുമല്ല, അംബാനിക്ക് കടുത്ത വെല്ലുവിളിയാണ് അദാനി ഉയര്‍ത്തുന്നത് എന്നതുതന്നെ.

കഴിഞ്ഞ ഒരു വര്‍ഷം ഗൗതം അദാനിയും കുടുംബവും സമ്ബാദിച്ചുകൂട്ടിയത് പ്രതിദിനം 1002 കോടി രൂപയാണ്. അതേസമയം റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്റെ ദിവസ വരുമാനമാകട്ടെ 169 കോടി മാത്രവും. ഏഴ് മടങ്ങോളം അധികമാണ് ഓരോ ദിവസവും അദാനിയും കുടുംബവും അംബാനിയെ അപേക്ഷിച്ചത് നേടുന്നത് എന്നത് തന്നെയാണ് ഇതില്‍ പ്രധാനം. ഈ പോക്ക് പോയാല്‍ അടുത്ത വര്‍ഷം അംബാനിയെ പിന്നിലാക്കി അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്ബന്നനെന്ന നേട്ടം സ്വന്തമാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വര്‍ഷം മുമ്ബ് അദാനിയുടെയും കുടുംബത്തിന്റെയും സമ്ബത്ത് 140200 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴത് അഞ്ചിരട്ടിയായി വര്‍ധിച്ച്‌, 505900 കോടി രൂപയായി. ഇതോടെ ചൈനയിലെ ബോട്ടില്‍ഡ് വാട്ടര്‍ വ്യാപാരി സോങ് ഷാന്‍സനെ വെട്ടിച്ച്‌ ഏഷ്യയിലെ സമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും ഗൗതം അദാനി കയറി. 2021 -ലെ ഐഐഎഫ്‌എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റിലാണ് ഗൗതം അദാനിയും, സഹോദരന്‍ വിനോദ് അദാനിയും ആദ്യപത്തില്‍ ഇടം പിടിച്ചിട്ടുള്ളത്. 131600 കോടി രൂപയാണ് വിനോദ് അദാനിയുടെ ആസ്തി. മുകേഷ് അംബാനിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ ആസ്തി ഒരു വര്‍ഷത്തിനിടെ ഒന്‍പത് ശതമാനം വര്‍ധിച്ച്‌, 718000 കോടി രൂപയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാം സ്ഥാനത്തുള്ളത് എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉടമ ശിവ് നാടാര്‍ ആണ്. 236600 കോടി രൂപയുടെ ആസ്തിയുള്ള ഇദ്ദേഹം കഴിഞ്ഞ വര്‍ഷം നേടിയത് പ്രതിദിനം 260 കോടിയുടെ ആസ്തി വളര്‍ച്ചയാണ്. കൊവിഡ് വാക്സീന്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിട്യൂട്ടിന്റെ ഉടമസ്ഥനായ സൈറസ് പൂനവാലയും 163700 കോടിയുടെ ആസ്തിയുമായി പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക