കൊച്ചി: കൊച്ചിയെ ഞെട്ടിച്ച്‌ വീണ്ടും കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ അതിന് പിന്നിലുള്ളത് കൃത്യമായ ഗൂഢാലോചന. രാജസ്ഥാന്‍ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയെയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയുമാണ് കസ്റ്റിഡിയിലെടുത്തത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇതില്‍ ഡോണ എന്ന സ്ത്രീയ്ക്ക് പദ്ധതിയെ കുറിച്ച്‌ മുന്‍കൂട്ടി അറിയാമായിരുന്നു. അവരാണ് പീഡിപ്പിക്കാനുള്ള അവസരമൊരുക്കിയത്.

കാസര്‍കോട് സ്വദേശിനിയായ മോഡലിന്റെ കൂടെയുണ്ടായിരുന്ന ഡോണ കാറില്‍ കയറാതെ ഒഴിഞ്ഞു മാറി. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറില്‍ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി മൊഴി നല്‍കിയിട്ടുള്ളത്. തുടര്‍ന്നു യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. രാവിലെ യുവതിയുടെ സുഹൃത്താണു വിവരം പൊലീസിനെ അറിയിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയെ പിന്നീട് പൊലീസ് കളമശേരി ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍ഫോ പാര്‍ക്ക് പൊലീസിനു ലഭിച്ച പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലം ഉള്‍പ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു കേസ് കൈമാറി. പൊലീസ് അന്വേഷണത്തില്‍ രവിപുരത്തെ ബാറില്‍ യുവാക്കള്‍ നല്‍കിയ വിലാസം തെറ്റാണെന്നു മനസ്സിലായി. തുടര്‍ന്നു ഡോണയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണു യുവാക്കളുടെ വിവരങ്ങള്‍ ലഭിച്ചത്. ബാറില്‍ യുവതി ബോധരഹിതയായ ശേഷം മൂന്നു യുവാക്കളും ചേര്‍ന്നു കാറില്‍ കൊണ്ടുപോകുമ്ബോള്‍ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനിയായ ഡോണ മനഃപൂര്‍വം ഒഴിഞ്ഞു മാറിയതാണെന്നാണു പൊലീസ് കരുതുന്നത്. ഇത് പീഡനത്തിനുള്ള അവസരമൊരുക്കാനായിരുന്നു,

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേര്‍ക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെണ്‍കുട്ടി മദ്യപിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയാണോ പെണ്‍കുട്ടിയെ ബോധരഹിതയാക്കിയതെന്ന സംശയവും സജീവമാണ്.

സംഭവം നടന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍ റജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റിഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന യുവതിയെയല്ലാതെ മറ്റ് മൂന്നുപേരേയും പെണ്‍കുട്ടിക്ക് പരിചയമില്ലെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട്ടെ വീട്ടില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു. ഥാര്‍ എസ്.യു.വിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നാണ് വിവരം.എറണാകുളത്തെ വിവാദമായ ഹാര്‍ബര്‍ വ്യൂ ഹോട്ടലിലെ ഫ്‌ളൈഹൈ പബ്ബിലെ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് മൂന്നു പേര്‍ ചേര്‍ന്ന് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക