തിരുവനന്തപുരം: പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ പ്രചരണം നടത്തില്ലെന്ന് അച്ചു ഉമ്മൻ പ്രഖ്യാപിച്ചു എന്നത് വ്യാജ പ്രചരണം. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ പ്രതികരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ. കുടംബ ബന്ധം വിലമതിക്കുന്നതാണെന്നാണ് അച്ചു ഉമ്മന്റെ നിലപാട് എന്നും ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യതത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പരിഗണിക്കുന്ന ആന്റോ ആന്റണിയാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി. സിപിഎമ്മിനായി മുൻ മന്ത്രി തോമസ് ഐസക്കും മത്സരിക്കുന്നു.
കോണ്‍ഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. കോണ്‍ഗ്രസ് ക്യാമ്ബിനെ ഞെട്ടിച്ചാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാലും ബിജെപിയില്‍ ചേർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമാണ്.
എന്നാൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചു കൊണ്ടാണ് അച്ചു ഉമ്മൻ പത്തനംതിട്ടയിൽ പ്രചരണത്തിന് ഇറങ്ങുന്നത്. ഏപ്രിൽ ആറാം തീയതിയാണ് അച്ചു ഉമ്മൻ പത്തനംതിട്ടയിൽ എത്തുന്നത്. എ കെ ആൻറണി പത്തനംതിട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് വരുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ അച്ചു ഉമ്മന്റെ വരവ് കോൺഗ്രസ് ക്യാമ്പുകൾക്ക് ആവേശം പകരും.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സിറ്റിങ് എംപി ആന്റോ ആന്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനില്‍ ആന്റണി നേരിടുന്നത്. മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബായ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം ലോക്‌സഭയിലേക്ക് പോലും അച്ചു ഉമ്മന്റെ പേര് കോണ്‍ഗ്രസിനുള്ളില്‍ ചർച്ചയായിരുന്നു. എന്നാല്‍ സീറ്റ് പിന്നീട് കേരളാ കോണ്‍ഗ്രസിന് നല്‍കി. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമിയായി പലരും മുമ്ബ് കരുതിയത് അച്ചു ഉമ്മനെയാണ്.